അരുമപ്രകാശമോ, അളവുറ്റസ്നേഹമോ
നിന്മുന്നിൽ വന്നുനിന്നീടിൽ…
അതിവിമലമാം സ്മരണയിൽ
ഞാൻ അഗതിയായി നടന്നപ്പോൾ
ഒരുകൊച്ചുഗീതമായ് എന്നുള്ളിൽ നീ
പലവുരു സാന്ത്വനം നല്‍കീ…
സ്നേഹത്തിൻ തേന്‍കൂടു
ഉള്ളില്‍ വിടര്‍ത്തിയെൻ
നനവാർന്ന കൺപീലി പുല്‍കീ…
മധുകണം തൂകുന്ന നിന്നഴകു കണ്ടെന്റെ
കനവുകൾ പൂത്തു തളിർത്തൂ...
അടയാത്തജാലകം കാറ്റിൽ
തിരിച്ചെന്നിലലിയുവാൻ കാത്തിരുന്നൂ..
നിശ്ച്ചലകരമാംനറുമലർ
ശയ്യയിൽ എന്നെ നീതാരാട്ടു പാടീയുറക്കീ…
മധുകണം തൂകുന്ന നിന്നഴകു കണ്ടെന്റെ
കനവുകൾ പൂത്തു തളിർത്തൂ...
അടയാത്തജാലകം കാറ്റിൽ
തിരിച്ചെന്നിലലിയുവാൻ കാത്തിരുന്നൂ..
നിശ്ച്ചലകരമാംനറുമലർ
ശയ്യയിൽ എന്നെ നീതാരാട്ടു പാടീയുറക്കീ…
ആര്‍ദ്രമാം കുങ്കുമം നെറ്റിയിൽപൂശിയാ-
സന്ധ്യയും ചാമരം വീശീ…
സന്ധ്യയും ചാമരം വീശീ…
എതോവികാരങ്ങൾ ഉള്ളിൽ പടര്‍ത്തിയെന്‍
നെഞ്ചിലേക്കന്നു നീ ചാഞ്ഞൂ...
കൌമാരസ്വപ്നങ്ങൾ താലോലമാട്ടി നീ-
യെന്നില്‍ പ്രണയ സല്ലാപം നിറച്ചൂ...
പൂക്കളെ പുല്‍കിയനിൻ വിരൽ-
ത്തുമ്പിനാലെൻ അനുരാഗതന്ത്രികൾ മീട്ടി...
മദനലാവണ്യമിഴികളാൽ എന്നെ നീ
പലദിനം ലാളിച്ചതല്ലേ…
കൌമാരസ്വപ്നങ്ങൾ താലോലമാട്ടി നീ-
യെന്നില്‍ പ്രണയ സല്ലാപം നിറച്ചൂ...
പൂക്കളെ പുല്‍കിയനിൻ വിരൽ-
ത്തുമ്പിനാലെൻ അനുരാഗതന്ത്രികൾ മീട്ടി...
മദനലാവണ്യമിഴികളാൽ എന്നെ നീ
പലദിനം ലാളിച്ചതല്ലേ…
ഇന്നുനീയെല്ലം വെടിഞ്ഞെങ്ങോപോയ്…
എങ്കിലും, ഒരു കിളിയായിരുന്നെങ്കിൽ
ഞാൻ നിന്നരികിൽ പാറിവന്നേനേ... .................................................................................................................................
നന്ദി: ഈ കവിത വായിച്ച്, തെറ്റുകൾ തിരുത്തിത്തന്ന കണ്ണൂരാന്.